നിശബ്ദയുടെ തടവറയിൽ അകപെട്ടു വീർപ്പുമുട്ടിച്ച ചിന്തകൾ
അസഹ്യമായി മനസമാധാനത്തെ കാർന്നുതിന്നു കൊണ്ടിരുന്നു ,
കുംബസരിപ്പിക്കാൻ പ്രേരിപ്പിച്ച സദ്സംഘത്തെ പുച്ചിച്ച് തള്ളി
ജീവിതഗന്ധിയായ മുഹുർത്തങ്ങളെ എല്ലാം തനിച്ച് ആഘോഷിച്ചു ,
നിറം മങ്ങിയ പുസ്തകതാളുകളിലെ വരികൾ ഓർമകളെ പുനരുജീവിച്ചപ്പോൾ
ചാട്ടവാറായ മദ്യം കൊണ്ട് സ്വയം പ്രഹരിച്ചു പ്രായശ്ചിത്തമിരന്നു ,
നഷ്ടങ്ങളുടെ ഗുണനപട്ടികയിലേക്ക് കണക്ക് ബോധിപിക്കാൻ
വിധിയുടെ താത്പര്യാർത്തം രക്തവും ആസ്തിമന്ജരങ്ങളും ചേർത്തു ഗുണിച്ചു,
അന്നൊരിക്കൽ അറിവിലായ്മയുടെ ചക്രവാളത്തിൽ അകപെട്ടു
പ്രണയത്തിൻ തിര മാംസത്തിൻ ചൂടിനായിരന്നു ,
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങലക്കും വിലപേശുമ്പോൾ
ഗൗളിയുടെ സ്വരത്തിനായി പോലും കാതുകൂർപ്പിച്ചു ,
ജീവനെ കാർന്നുതിന്നുന്ന അർബുദം കോശങ്ങളെ നശിപിച്ചുകൊണ്ടിരുന്നു
പക്ഷെ മാഞ്ഞു തുടങ്ങിയ നിർവികാരത വീണ്ടും ഇരുട്ടിലേക്ക് സഞ്ചരിപിച്ചു ,
കത്തിയെരിയുന്ന മൃതദേഹത്തിനു മുൻപിൽ ജന്മം തന്ന പ്രിയതമ മാത്രം
ആ കടം വീട്ടാൻ നാലു ചക്രം അധികം വെക്കാൻ ആയില്ല...
കത്തിയെരിഞ്ഞുകഴിയുമ്പോൾ .... പ്രിയതമയും പോയ്‌മറയും
ReplyDelete