Saturday, 23 March 2013

അർഥശൂന്യമായ കവിത

അന്ന്  ഞാൻ രചിച്ച എല്ലാ കവിതകളും അർഥശൂന്യമായിരുന്നു , 
വ്യാകരണം ഇല്ലാത്ത അക്ഷരംങ്ങൾ കൂട്ടി ചേർത്ത  ചങ്ങലകെട്ടു ,
അപഗ്രദിച്ച സാരത്തിന് നോക്ക് കൂലി ആവശ്യപെട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ,
നാടിനു നടുവേ ഓടാൻ ഉളള ഉദ്യമം എന്ന വണ്ണം ചോദിച്ചത് നല്കി ,
കാലാവധിയോ ഉപയോഗരീതിയോ ശ്രദ്ധിക്കാതെ ,
ഒരു നല്ല ഉപഭോക്താവിന്റെ അനുകരിചുകൊണ്ട്  ഒടുവിൽ,
ചതിക്കപെട്ട ഒരു  ഉപഭോക്താവ്  എന്ന നാമദേയം സ്വയം സ്വീകരിച്ചു . 

ആരെയും  അറിയിക്കാതെ നിറകൂട്ട് വിതറി സമൂഹത്തിൽ നിന്ന് മുഖംതിരിച്ചു  
സ്വാർഥതയുടെ പര്യായം ആണ് ലോകം എന്ന വസ്തുത സ്മരിച്ചുകൊണ്ട് 
പകുത്ത്എടുത്തും ഏചുകെട്ടിയും ഇല്ലാത്ത സത്യസന്ദത കാണിച്ചു ,
ഇതൊന്നും അറിയികാതെ ലഭിച്ച  ക്ഷണിതമായ വിരുന്നുകളിൽ സജീവമായി 
കാലിടറിയാൽ ആഴ്ടിൽ വീണ്‌പോവുമെന്നു തത്വം വിസ്മര്സിച്ചുകൊണ്ട് 

പ്രതീക്ഷികുന്ന വിധി തന്നെയാണ് ലഭികുക എന്ന് പിന്നീട് തിരുത്ത് നല്കി 
ഇടറിയപ്പോൾ നഷ്ടപെട്ട പാദതെക്കാൾ പാദസരത്തെഓർത്താണ് തേങ്ങിയത് 
അന്നത്തെ നിറംമങ്ങിയ ഒറ്റപെട്ട രാവുകളിൽ കവിതയെ ഓർമിപ്പിച്ചു 
കണ്ണും അടച്ചു പണ്ട് വാങ്ങിയ അക്ഷര തുണ്ടുകളിലൂടെ ഒരു സന്ദർശനം 
അന്നത്തെ ആ കോപ്രായത്തെ ഓർത്ത്  സ്വയം പരിതപിചു 
മുന്നേറാൻ ഒരു അവസരത്തെ കൊതിച്ചു മുന്നോട്ട് നീങ്ങി 

ഇപ്പോൾ സരളമാണ്   ശ്വസിക്കുന്ന വായു ,പുഞ്ചിരിക്കുക ആണ് ഹൃദയം  ,
ജീവിതഗന്ദിയായി , ഈ അവബോധം നേരത്തെ ആവാഞ്ഞത്  എന്തെ ? 





 




 
 


2 comments:

  1. Good one... Keep it up:-)

    ReplyDelete
  2. അര്‍ത്ഥ സമ്പുഷ്ടമായ കവിതകള്‍ വിരിയട്ടെ.


    ആശംസകള്‍.

    ReplyDelete